Sunday 3 November 2013

കുഞ്ഞയമൂസ് ട്രാവല്‍സ് - 3 : ബയോഡോമിലെ നാദിയ (ഗുല്‍മോഹര്‍ മാഗസിന്‍)

http://www.gulmoharmagazine.com/gulmoharonline/yathravivaranam/kunjayamoos-travels-3

(കുഞ്ഞയമൂസ് ട്രാവല്‍സ് – 3)

ബയോഡോമിലെ നാദിയ

 
ഇവിടെയാണ് നാദിയ മെയ് വഴക്കത്തിന്‍റെ പ്രതിരൂപമായി നൃത്തവിലോലയായത്, അപാരമായ ചടുലതയോടെ കീഴ്മേല്‍ മറിഞ്ഞ് പൊടുന്നനെ ഒരു ശില്പ്മായി നെഞ്ഞുവിരിച്ചു മുഖമുയര്ത്തി നിന്നത്. ആയിരക്കണക്കായ പ്രേക്ഷകരെ മുഴുവന്‍ അമ്പരപ്പിച്ച് അവരുടെ മിഴികളെ കാളക്കണ്ണുകളാക്കി പുറത്തേക്ക് തള്ളിച്ചതവളിവിടെയാണ്. ബീമിലും ബാറിലും അവള്‍ വിധികര്ത്താചക്കള്ക്കു മുന്നില്‍ ഒരു മിന്നലായിത്തിളങ്ങിയത് ഈ ഇടത്തിലാണ്. സ്കോര്ബോര്ഡ് നിര്മ്മി ച്ചവനോട് നാലക്കങ്ങളുള്ള ഡിജിറ്റല്‍ ബോഡ് വേണ്ട, അതിന്റെ് ആവശ്യം വരില്ല എന്നു പറഞ്ഞവരെ ലജ്ജിപ്പിച്ചതവളിവിടെയാണ്. അപ്പോള്‍ ജഡ്ജസ് പൂര്ണ്ണപമനസ്സോടെ കൊടുത്ത ‘പെര്ഫെറക്ട് ടെന്‍’ പ്രദര്ശിരപ്പിക്കാനാകാതെ, സ്കോര്ബോകഡ് പോലും ചമ്മിയതിവിടെയാണ്. 10.00 എന്നടിച്ചു വരുന്നതിനു പകരം ബോഡിലെ ഗണിതക്കാരന്‍ നിവൃത്തിയില്ലാതെ 1.00 എന്ന് പ്രദര്ശി പ്പിച്ചപ്പോള്‍ ഒരിട കാണികള്‍ അന്തംവിട്ട് പിന്നെ എഴുന്നേറ്റുനിന്ന് നാദിയയ്ക്കായി നീണ്ടുനിന്ന കരഘോഷം മുഴക്കിയത് താനിപ്പോള്‍ നില്ക്കു ന്ന ഈ സ്ഥലത്തു വെച്ചായിരുന്നു.

 yathra
 
പക്ഷേ അവിടെയിപ്പോള്‍ ഒരു പെരുമ്പാമ്പ് തവളയെ വിഴുങ്ങുന്നു…..

ഓര്മ്മകളുടെ താരള്യത്തില്‍ കുഞ്ഞയമു ഒരു കുഞ്ഞായി. പതിനൊന്നുകാരനായ കൌമാരക്കാരനായി.

1976. തന്റെ വള്ളുവനാടന്‍ ഗ്രാമത്തിലിരുന്ന് കുഞ്ഞയമുവെന്ന കുട്ടി പത്രത്താളുകളില്‍ കാണുന്നു – മോണ്ട്രി യല്‍ എന്നു പേരുള്ള ഏതോ നാട്ടില്‍ നടക്കുന്ന കായികമാമാങ്കത്തില്‍ മറ്റേതോ നാട്ടില്‍ നിന്നെത്തിയ ഒരു പതിനാലുകാരി മൂന്നു സ്വര്ണ്ണ്മെഡലുകള്‍ കരസ്ഥമാക്കിയതിന്റെ കഥ. അവളുടെ മുഖത്തെ നിഷ്കളങ്കത കണ്ട് മോഹാലസ്യവാനായ കുട്ടി പത്രത്തിലെ ഫോട്ടോകള്‍ വെട്ടിയെടുത്ത് തന്റെ നോട്ടുപുസ്തകത്തില്‍ ഒട്ടിച്ചുവെച്ചു. ചങ്ങാതിമാര്‍ കളിയാക്കി. പക്ഷേ, നാദിയ കൊമനേച്ചി എന്ന റൊമേനിയന്സുചന്ദരി അവനെ തീര്ത്തും തളര്ത്തിിക്കഴിഞ്ഞിരുന്നു. 

അവള്‍ ഉയര്ത്തി യ രോമാഞ്ചം പടര്ന്ന ആ ഫ്ലോറിലിപ്പോള്‍ ഉഷ്ണമേഖലാ മഴക്കാടുകളിലെ ഒരു മരം വളര്ന്നു നില്ക്കു ന്നു. ചില്ലകളിലൊന്നിലിരുന്ന് ഒരു കാക്ക കരയുന്നു. കാക്കയെ കരയിക്കാനായി റെക്കോഡ് ചെയ്ത കാക്കക്കരച്ചില്‍ ബോക്സ് സ്പീക്കറില്‍ നിന്നുയരുന്നുമുണ്ട്.

ഇതൊരു വിചിത്രസ്ഥലം. ഇതിനെയവര്‍ ‘ജീവന്റെ ഭവനം’ എന്നു വിളിക്കുന്നു – ബയോഡോം. ഇവിടെ ഉഷ്ണമേഖലാ വനങ്ങളുടെ ഹരിതഭംഗിയും ധ്രുവമേഖലകളിലെ ധവളഭംഗിയും അവക്കിടയിലെ മറ്റു ജീവനനുയോജ്യമായ കാലാവസ്ഥാ അവസ്ഥകളും നിലനിര്ത്തിഗയിരിക്കുന്നു. സ്വതേ തണുത്ത മോണ്ട്രി യലിന്റെ ഒരോരത്ത് ഇത്തരം ഒരു സാഹസം നമ്മെ അത്ഭുതപ്പെടുത്തുന്നു. 230-ഓളം ജീവികളും 750-ലധികം സസ്യജാലങ്ങളും ചെറിയ ഈ സ്ഥലത്ത് മനുഷ്യന്‍ ഒരുക്കിക്കൂട്ടി വെച്ചിരിക്കുന്നു – ടൂറിസ്റ്റുകള്ക്കു കാണാന്‍.

കുഞ്ഞയമു ചുറ്റുമുള്ള പുലിയെയോ പെരുച്ചാഴിയെയോ പെന്ഗ്വി നെയോ ഒന്നുമല്ല കണ്ടത്. മൃഗങ്ങള്ക്കി ടയില്‍, ചെടികള്ക്കും മരങ്ങള്ക്കു മിടയില്‍ ചടുലമായ കാല്‍വെയ്പുകളോടെ നൃത്തമാടുന്ന ഒരു പതിനാലുകാരിയെയാണ്. ആരാണ് നിങ്ങളുടെ ആദ്യ പ്രണയിനി കുഞ്ഞയമുവേ എന്ന് ഏതെങ്കിലും ഇന്റര്‍വ്യൂയില്‍ ചോദിക്കപ്പെട്ടാല്‍ കുഞ്ഞയമു തീര്‍ച്ചയായും പറയും. “എനിക്കാദ്യം പ്രണയം തോന്നിയത് എന്നെ ഒരിക്കലും അറിയാന്‍ സാദ്ധ്യതയില്ലാത്ത അവളോടാണെന്ന് – നാദിയയോട് “.

1976 മോണ്ട്രി യല്‍ ഒളിമ്പിക്സിലെ ട്രാക്ക് സൈക്കിളിംഗിനും ജൂഡോയ്ക്കും ജിംനാസ്റ്റിക്സിനുമായി കെട്ടിയ വെലോഡ്രോം ആയിരുന്നു ഇത്. അരങ്ങൊഴിഞ്ഞപ്പോള്‍ ഇവിടം അനന്തമായ ശൂന്യതയിലേക്കു വീണു. ആ വീര്പ്പു മുട്ടലില്‍ നിന്നും കരേറാന്‍ മോണ്ട്രി യല്‍ അതോറിറ്റി കണ്ട മാര്ഗ്ഗം ഇതായിരുന്നു. അമേരിക്ക എന്ന വന്കംരയിലെ പ്രധാന നാലു കാലാവസ്ഥകളെ കൃത്രിമമായി സൃഷ്ടിച്ച് പ്രദര്ശകനത്തിനു വെക്കുക. മരുഭൂമിയെ സൃഷ്ടിച്ചുവെക്കാതിരുന്നതിനു കാരണം കുഞ്ഞയമുവിനു പിടികിട്ടിയില്ല.

ട്രോപ്പിക്കല്‍ കാലാവസ്ഥയിലെത്തിയപ്പോള്‍ നാദിയാജ്വരം വിട്ട കുഞ്ഞയമുവിന് നാട്ടിലെ തന്‍റെ പറമ്പിനു പുറകിലെ പാടത്തെത്തിയ പോലെ തോന്നി. പാടവരമ്പിനരികിലൂടൊഴുകുന്ന ജലം. ഞണ്ടുകള്‍ തലനീട്ടുന്ന മണ്‍പൊത്തുകള്‍. അതാ ഒരു നീര്‍ക്കോലി വെയിലാണെന്നു ധരിച്ച് സൂക്ഷ്മമായി സംവിധാനിക്കപ്പെട്ട ഏതോ ബള്‍ബ് പടര്‍ത്തിയ വെളിച്ചത്തിനു താഴെ മത്തടിച്ചുവീണവനെപ്പോലെ കിടക്കുന്നു.

അനേകമില്ല്യനുകള്‍ പൊടിച്ചാണ് ഓരോ ദിവസവും
 ഈ അവസ്ഥ നിലനിര്ത്തയപ്പെടുക. യൂറോപ്പിലെ തണുപ്പില്‍ നിന്നും വന്ന ടൂറിസ്റ്റുഗ്രൂപ്പിലെ കുട്ടികള്‍ മഴക്കാടിന്റെ. ഈ ചെറിയരൂപം കണ്ട് ആവേശിതരായി. അവര്‍ അവരുടെ മേല്‍ അട്ടിക്കിട്ട കുപ്പായങ്ങള്‍ ഊരിയെടുത്ത് അമ്മമാരെ ഏല്പ്പിമച്ചു. 27 ഡിഗ്രി സെന്റി്ഗ്രേഡില്‍, 80% ഹുമിഡിറ്റിയില്‍ കുഞ്ഞുശരീരങ്ങള്‍ വിയര്ത്തു . പക്ഷേ അവരത് ശരിക്കും ആസ്വദിക്കുന്നുണ്ട്. വെറും അണ്ടര്വെഗയറില്‍ മാത്രം നിന്ന ഒരു കുഞ്ഞ് കൂവി വിളിച്ചു. ഹായ്, സൊ ബ്യൂട്ടിഫുള്‍…

ഈ താപനിലയും ഈര്പ്പചനിലയും നിരന്തരമായി നിലനിര്ത്താ ന്‍ ഇരുപത്തിനാലു മണിക്കൂറും പെടാപാടുപെടുന്ന മെഷിനറികള്‍ നിറഞ്ഞ അപ്പുറത്തെ ബില്ഡിംകഗില്‍ കയറാന്‍ അനുവാദമില്ല. തന്റെ് ജോലിയിടമായ കപ്പലിലെ എഞ്ചിന്‍ റൂമില്‍ കറങ്ങിനടക്കാന്‍ കുഞ്ഞയമുവിനിഷ്ടമാണ്. രാവും പകലുമില്ലാതെ മൂളുന്ന വമ്പന്‍ മെഷിനുകള്‍. അവക്കിടയിലെ ശബ്ദപ്പെരുമഴയില്‍ മുങ്ങിനനഞ്ഞ് നടക്കുന്നതൊരു ധ്യാനം പോലെയാണ്. അതുപോലെ ഇവിടെയും ബയോഡോമിനായി നിരന്തരം മൂളിക്കൊണ്ടിരിക്കുന്ന മെഷിനറി റൂം പ്രത്യേകഅനുമതിയോടെ കാണാന്‍ കയറി. ബയോഡോമിനോളം തന്നെ വരും അത്. കമ്പ്യൂട്ടറൈസ്ഡ് താപ-ഈര്പ്പക നിയന്ത്രണ സന്നാഹം. അവിടെ അയാള്‍ നാദിയയെ മറന്നു. അവളുടെ അംഗവിക്ഷേപങ്ങള്‍ അകലെയായി.

yathra-1
 
മെഷിനറിറൂമിന്റെയും ബയോഡോമിന്റെയും കൃത്രിമതകളില്‍ നിന്നും കുഞ്ഞയമു സ്വതന്ത്രനായി മോണ്ട്രിമയലിന്റെ കോച്ചുന്ന തണുപ്പിലേക്കിറങ്ങി. പാതയോരത്ത്, ഫലങ്ങള്‍ വര്ഷി ക്കയോ പൂക്കള്‍ തൂക്കയോ ചെയ്യാതെ തണുത്ത് വെറുങ്ങലിച്ച മരങ്ങള്‍ അയാളെ യാതൊരു വികാരങ്ങളുമില്ലാതെ നോക്കി. കുഞ്ഞയമു അങ്ങോട്ടും.

തന്റെ വീടിനു പുറകിലേക്കിറങ്ങുന്ന തൊടി, അതിനു പുറകിലെ പാടങ്ങള്‍…ഒരു മില്ലിയോ മില്ല്യനോ ചിലവാക്കാതെ സ്വച്ഛയായ പ്രകൃതി വിതാനിച്ചു തന്നിട്ട മണ്തിരട്ടയുടെ വിലയെന്തെന്ന് കുഞ്ഞയമു ഇപ്പഴറിയുന്നു. അവിടത്തെ ജീവന്റെ ആഘോഷം എത്ര മഹത്തരമെന്നും. ഇവിടെയീ നിരന്തര ശൈത്യത്തില്‍ കുറഞ്ഞൊരിടത്ത് ജീവനെ സംഘടിപ്പിച്ചു വെക്കാന്‍ അമിതമാം രീതിയില്‍ ധനമൊഴുക്കേണ്ടി വരുമ്പോള്‍ അവിടെ അത് പ്രകൃതിയുടെ വെറും സൌജന്യമായി പരന്നുകിടക്കുന്നു. ഈ കനിവിന് ഞാനെന്താണ് പ്രകൃതീ നിനക്കു തിരിച്ചുതരിക…? എത്ര കുറഞ്ഞ ഇടമായിരുന്നാലും, അവിടെ ഉയര്ന്നു നില്ക്കു ന്ന ചെടികളും മരങ്ങളും ഏതെങ്കിലും തരത്തില്‍ കനികളും കായ്കളും പുഷ്പങ്ങളും തന്നുകൊണ്ടിരിക്കുന്ന എന്റെ മണ്ണിനെ എന്നാണ് ഞാന്‍ തിരിച്ചറിയുക…? എന്റെ പെണ്ണിനെയും….?
yathra-2
- See more at: http://www.gulmoharmagazine.com/gulmoharonline/yathravivaranam/kunjayamoos-travels-3#sthash.NVpk8qIh.dpuf
http://www.gulmoharmagazine.com/gulmoharonline/yathravivaranam/kunjayamoos-travels-3

No comments:

Post a Comment